Saturday 24 November 2012

പുറപ്പാട് ...

             


                 മനസുകൊണ്ട്  എഴുതി തീര്‍ക്കാന്‍ വയ്യാത്ത ഏകാന്തമായ ഒരു അവസ്ഥയുടെ മോചനം . അവള്‍ എന്റെ ഒപ്പം ഉണ്ടായിരുന്നപോള്‍ ഞാന്‍ പ്രണയത്തിന്റെ മൂടുപടതിനുള്ളില്‍ മറഞ്ഞുനിന്നു , എന്റെ പ്രിയ ബന്ധങ്ങളില്‍ നിന്നുപോലും....
                അന്നവള്‍ ഒറ്റക്കായിരുന്നു .. ഞാന്‍ അവള്‍ക് എല്ലമാകുകയായിരുന്നു .. ഒരുപാട് സ്വപ്നങ്ങളും അതിലേറെ തീരാത്ത സ്നേഹത്തിന്റെ ഉറവയുമായി പരസ്പരം ... ഒടുവില്‍ എന്നെ തനിച്ചാക്കി അവള്‍ മറ്റൊരാള്‍ക്ക്‌ മുന്നില്‍ തലകുനിച്ചു നിന്നപ്പോളും അവള്‍ എന്റെ കണ്ണില്‍ നോക്കി പറയാതെ പറഞ്ഞു മറക്കില്ല ഒരിക്കലും....
              ഏകാന്തമായ വഴികളിലൂടെ ഭ്രാന്തനെപോലെ അലഞ്ഞു നടന്നപ്പോള്‍ എന്റെ സൗഹൃദങ്ങള്‍ എന്നെ താങ്ങി  നിര്‍ത്തുന്നത് അന്നൊന്നും എനിക്ക് മനസിലവുന്നില്ലയിരുന്നു കാരണം നഷ്ടപെട്ടതിലും അപ്പുറം നേടുവാന്‍ ഒന്നുമില്ലെന്ന വിശ്വാസത്തില്‍ ഞാന്‍ അകപ്പെട്ടു പോയിരുന്നു . മരണം മാത്രമാണ് അവളില്ലാത്ത ലോകത്തേക്കാള്‍ എന്നുപോലും തോന്നിപോയിരുന്ന അവസ്ഥ.
             പതിയെ ഞാന്‍  എന്റെ ജീവിതത്തിലേക്ക് വന്നു തുടങ്ങി ... എന്റെ അനിയന്മാരും സുഹൃത്തുക്കളും എന്നെ കൈപിടിച്ച് പിച്ചവപ്പിച്ചു  അവര്‍ക്ക് നഷ്ടമായ എന്നെ നേടിയെടുത്തു.
രാവിന്റെ അന്ത്യയാമങ്ങളില്‍ ലഹരിയുടെ കേട്ടിറങ്ങുമ്പോള്‍ വീര്‍ത്തു മുറ്റിയ  കണ്‍പോളകള്‍  വലിച്ചു തുറക്കുമ്പോള്‍ എന്റെ പാദങ്ങളില്‍ മുറുകെ പിടിച്ചു വിതുമ്പുന്ന അമ്മയുടെ മുഖം... എന്റെ വിരല്‍തുമ്പു പിടിച്ചു നടത്തിയ എന്റെ താതന്‍ ... എന്നെ ഞാനാക്കിയ എന്റെ കൂട്ടായ്മകള്‍ .... എന്റെ വിരല്‍തുമ്പു പിടിച്ചു നടന്നിരുന്ന എന്റെ സഹോദരസൗഹൃദങ്ങള്‍ .... അവരുടെയൊക്കെ വികാരങ്ങള്‍ക്ക് ഞാന്‍ അവള്‍ എന്നാ ചിന്തയില്‍ അടിപെട്ടുപോയിരുന്നു ... ഏതൊരു  ആണിനേയും പോലെ ഞാനും ആദ്യം ജീവിതത്തിലേക്ക് കടന്നു വന്ന പെണ്ണ് എന്ന  സത്യത്തില്‍ കുരുങ്ങി പോയിരുന്നു ... അമിതമായ ഒരു വിശ്വാസത്തില്‍ ഞാന്‍ വീണു പോയിരുന്നു.
            എന്നിലെ ഭ്രാന്തിന്റെ അവസാന രേണുക്കളും പറന്നു പോയി ഞാന്‍ ജീവിച്ചു തുടങ്ങിയപ്പോള്‍ അവള്‍ പിന്നെയും വന്നു . എന്റെ ഏകാന്തമായ അവസ്ഥയില്‍ എന്റെ വിചാരങ്ങള്‍ക് സ്വാന്തനം ആയി അല്ല  അവളുടെ ജീവിതത്തിലെ പോരുത്തകെടുകള്‍ പങ്കിടാന്‍ ഞാന്‍ ഒരിക്കലും അന്യനല്ല അവളുടെ മനസ്സില്‍ ഉണ്ടാകും എന്ന് പറയാന്‍. സ്വന്തമെന്നു കരുതിയവള്‍ മറ്റൊരല്‍ക്കൊപ്പം ജീവിക്കുന്നത് നമ്മുടെ വ്യക്തിഹത്യ ആണെന്ന് അറിയാമായിട്ടും ഞാന്‍ പക മൂത്ത ചെന്നായ് കണ്ണുകളോടെ സമിപിച്ചില്ല. ഒരുപാട് ചെറുതായി ഞാന്‍ അവളില്‍ അയാളുടെ വ്യക്തിത്വം നിറച്ചു. അവളുടെയും അയാളുടെയും ജീവന്‍ എന്ന സത്യത്തിനു ഞാന്‍ തിരക്കഥ എഴുതി അപ്പോലോക്കെയും അവള്‍ മോഴിഞ്ഞിരുന്നു നീ എന്റെ ജീവിതത്തില്‍ വേണം എനിക്ക് ജീവിക്കാന്‍ എന്ന് പക്ഷെ ആരായിട്ടു എന്ന് മാത്രം അവള്‍ പറഞ്ഞിരുന്നില്ല .
അവരുടെ ജീവിതത്തില്‍ അവളില്‍ ജീവന്റെ കുരുന്നു വെളിച്ചം കണ്ടു തുടങ്ങി .. ആ അവസ്തന്തരത്തിലും അവള്‍ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു , ഒടുവില്‍ ആ വെളിച്ചം സൂര്യ തേജസ്സോടെ ഭൂമിയില്‍ ജനിച്ചു . പിന്നെ അവള്‍ എന്നരുകില്‍ വന്നില്ല വീണ്ടും ഭ്രാന്തിന്റെ കയത്തിലേക്ക് പോവാതെ ഞാന്‍ തലനാരിഴക്ക് പിടിച്ചുനിന്നു മദ്യത്തിന്റെ അകമ്പടിയോടെ . നാളുകള്‍ക്കു അപ്പുറം ഒരു ദിവസം അവളുടെ വിളി വന്നു .. അന്ന് വരെ ഞാന്‍ കാണാത്ത മുഖമായിരുന്നു അവള്‍ക് .. ധാര്‍ഷ്ട്യം ആയിരുന്നു അവളുടെ സ്വരത്തില്‍...കൊടുമുടിയില്‍ നില്‍ക്കുന്ന പോലെ.. നേടിയെടുതവര്‍ക്ക് മുന്നില്‍ ലോകത്തിനു മുന്നില്‍ ഞാന്‍ വീണ്ടും കോമാളി ചമയങ്ങള്‍  അണിഞ്ഞു.. ഒന്ന് അവള്‍ക്കു ചെയ്യാമായിരുന്നു എന്നെ എന്റെ പഴയ  ജീവിതത്തിലേക്ക് തിരിച്ചു വിടാമായിരുന്നു.. സ്വയം നിന്ന തോന്നിയ നാളുകളിലും ഞാന്‍ എന്റെ ബന്ധങ്ങളില്‍ അഭയം തേടി. എന്നെ പൊതിഞ്ഞു പിടിക്കാന്‍ എന്നെ സ്നേഹിക്കുന്നവര്‍ ഏറെ ഉണ്ടായിരുന്നു.
                  അവള്‍ തകര്‍ത്തു കളഞ്ഞ എന്റെ ജീവിതത്തിന്റെ പടിക്കെട്ടുകള്‍ക്കു പകരം എന്റെ ബന്ധങ്ങള്‍  തീര്‍ത്ത കരുത്തുറ്റ പടിക്കെട്ടിലൂടെ ഞാന്‍ നടന്നു തുടങ്ങി. എന്നോ നഷ്ടമായ കരുത്തോടെ  ഇനി പതറില്ല എന്നാ വാശിയോടെ. മാതൃ പദം  അലങ്കരിക്കുന്ന പതിവൃത ആണ് അവള്‍ ഇന്ന്  ..ഞാന്‍ ഒന്നും നേടാത്ത വിഡ്ഢി എന്നാ അവസ്ഥയിലേക്ക് കൂപ്പു കുത്താതെ ,,, വളഞ്ഞു കുറുകിയ കൊക്കുകള്‍ പാറയില്‍ രാകി  മൂര്‍ച്ച വരുത്തി കൊഴിഞ്ഞ തൂവലുകള്‍ക്കു പകരം കരുത്തുറ്റ തൂവല്‍ചിറകുകളോടെ  പുനര്‍ജനി പ്രാപിക്കുന്ന ചെമ്പന്‍ പരുന്തിനെപോലെ ഉയരങ്ങളിലേക്ക് പറന്നു പോങ്ങുംബോലും ഒപ്പം എന്റെ ജീവനായ കൂടപ്പിറപ്പുകളും ഉണ്ട് .. അറിയാതെ എങ്കിലും അവള്‍ക്കു വേണ്ടി ഞാന്‍ നഷ്ടമാക്കിയ എന്റെ സൌഹൃത നിമിഷങ്ങള്‍ ഓര്‍ത്ത് ഖേദത്തോടെ.... ഇനി ഞാന്‍ തോല്‍ക്കില്ല അവളുടെ അന്തപ്പുരത്തിന്റെ പിന്നംബുരങ്ങളില്‍ യാചക വേഷത്തില്‍ നില്‍ക്കുവാന്‍ എനിക്ക് മനസ്സില്ല ..എന്നെ ഇന്നവക്ക് വേണ്ട എങ്കില്‍ എനിക്ക് അവളെ ഇന്നലയെ വേണ്ട  ഉയരത്തിന്റെ കൊടുമുടിയില്‍ കയറി അഹങ്കരിക്കനല്ല ., പടച്ചവന്റെ ക്രുപയുണ്ടാകും കൂടെ എന്നാ വിശ്വാസത്തോടെ .. എന്റെ ശരികള്‍ ശരിയായിരുന്നു എന്ന ബോധ്യത്തോടെ ഒരു പടപ്പുരപ്പടിന്റെ കാഹളം മുഴങ്ങി കഴിഞ്ഞു .. എന്റെ ജീവിതത്തിന്റെ കാഹളം.....


                                                                                                                       പള്ളിക്കത്തോടന്‍.

Tuesday 12 June 2012

എങ്കിലും.സഖി.. നീ ..


                           അന്നൊരു തുലാവര്‍ഷ ദിവസം , ജാലകപഴുതിലൂടെ വിദൂരതയില്‍  വീണുടയുന്ന മഴത്തുള്ളികളുടെ നൃത്തം നമ്മള്‍ ആസ്വദിച്ചു നിന്ന നേരം , നിന്നുടെ അളകങ്ങള്‍  ഏന്റെ മുഖത്ത്  മേഞ്ഞു  നിന്ന നേരം നിന്നുടെ അരക്കെട്ടില്‍ പുനര്‍ന്നിരുന്ന എന്റെ കരങ്ങളില്‍ നീ മുറുകെ പിടിച്ചതും , എന്റെ നിശ്വാസങ്ങള്‍ നിന്റെ കഴുത്തിലെ നനുത്ത രോമങ്ങളെ പുലകിതമാക്കിയ നേരം നീ എന്റെ കഴുത്തില്‍ തൂങ്ങി നിന്നതും എല്ലാം മറന്നു പുണര്‍ന്നു നിന്ന നേരം .
                പൊടുന്നനെ പ്രപഞ്ചം നടുങ്ങുമാറു മിന്നിയ മിന്നല്‍പിണര്‍ നിന്നെ മായ്ച്ചു കളഞ്ഞതുപോലെ നിന്നുടെ ഗന്ധം തങ്ങി നിന്ന അന്തരീക്ഷത്തില്‍ ഞാന്‍ ഏകനായി പോയത് പോലെ , ജനാലപടികളില്‍ മുറുകെ  പിടിക്കുമ്പോള്‍ അങ്ങകലെ വിദൂരതയില്‍ നിന്നുടെ അടക്കിയ ഒരു തേങ്ങല്‍ കേള്‍ക്കുംപോലെ.. മഴയുടെ നനുത്ത സംഗീതത്തില്‍ ലയിച്ചു പോകുന്നൊരു തേങ്ങല്‍... പെയ്തൊഴിയുന്ന മഴത്തുള്ളികളില്‍ നിന്റെ കണ്ണ് നീര്‍ അലിഞ്ഞു പോകുന്നത് ഞാന്‍ അറിയുന്നു.
               എന്റെ നെഞ്ച് ഞാന്‍ ജാലകതോട് ചേര്‍ത്ത് നിര്‍ത്തി നിന്റെ വേദനയോര്‍ത്തു തേങ്ങുമ്പോള്‍... എന്റെ നെഞ്ചിലെ ഭാരം മെല്ലെ കുറഞ്ഞു പോകും പോലെ .. എന്നില്‍ നിന്നും എന്തോ ഒഴിഞ്ഞു പോകും പോലെ .. നീ വിരല്‍ തുമ്പിനാല്‍ കൊരുത്തു നിന്ന എന്റെ മാറിലെ രോമങ്ങളില്‍ വഴുക്കല്‍ പോലെ ... അറിയാതെ നെഞ്ചില്‍ തടവി നോക്കുമ്പോള്‍ .. എന്റെ നെഞ്ചില്‍ കടും നിറത്തില്‍ ഒഴുകി ഇറങ്ങുന്ന രക്ത ചാലുകളില്‍ വഴുതി കരം ചെന്നെത്തിയത് ഒരു കഠാര പിടിയില്‍ ... ആ  കഠാരപിടിയില്‍ നിന്നുടെ കരതിന്‍ ചൂടുണ്ടായിരുന്നു ... ഞാന്‍ ചാര്‍ത്തിയ ആ ചുവന്ന കുപ്പിവളയുടെ  നിറം ഉണ്ടായിരുന്നു ... എങ്കിലും പ്രിയ സഖി ഞാന്‍ നിന്നെ ................

                                                                                                                              പള്ളിക്കത്തോടന്‍ 

Friday 6 April 2012

മലയാള മലയാള സിനിമയും ഇന്നത്തെ തലമുറയും - ഒരു അവലോകനം

                മലയാള സിനിമയുടെ പ്രതിസന്ധിയെ കുറിച്ചും അതിനുള്ള പ്രതിവിധികളെ കുറിച്ചും ഒന്നും വിശകലനം ചെയ്യാന്‍ ഞാന്‍ ആളല്ല. അതിനൊക്കെ അര്‍ഹരായവര്‍ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തല്‍ മാത്രമാണിത്.



               കലയോടുള്ള ഭ്രമം കൊണ്ട് സിനിമ പിടിക്കുന്ന സംവിധായകരും നിര്‍മാതാക്കളും വിരലില്‍ എന്നവുന്നവര്‍ മാത്രമായിരിക്കുന്നു. അടുത്തിടെ ഇറങ്ങിയ "നായിക" എന്ന മലയാളസിനിമ അതിനുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ എല്ലാം തന്നെ മോശം എന്നായിരുന്നു. എന്താണ് ആ സിനിമയില്‍ മോശം എന്നെനിക്കു മനസിലായില്ല, ജയരാജ്‌ ആ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത് ഒരു വ്യത്യസ്തമായ പ്രമേയം തന്നെ ആയിരുന്നു. ആ ചിത്രത്തെ മോശമെന്ന് പറഞ്ഞു പുരംതല്ലിയവര്‍ തന്നെ " ബ്യുട്ടിഫുള്‍" എന്ന ചിത്രത്തെ സൂപ്പര്‍ എന്ന് പറഞ്ഞു ഓശാന പാടുന്നത് ഇതേ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കൂടി തന്നെ കാണാന്‍ ഇടയായി എന്തോ എനിക്ക് അതത്ര സ്വീകാര്യമായി തോന്നിയില്ല. നായിക എന്ന സിനിമയെകാളും ഒരു മികവും ഞാന്‍ ബ്യുട്ടിഫുള്‍  എന്ന ചിത്രത്തില്‍ കണ്ടില്ല.


             കാലത്തിന്റെ മാറ്റം, ചിന്തകളില്‍ വന്ന വ്യത്യാസങ്ങള്‍ എല്ലാം തന്നെ ബാധിക്കുന്നുണ്ട് ഈ വിലയിരുത്തലില്‍, ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് കാണുന്നത് ഇത് എന്റെ മാത്രം ചിന്തയാണ്. ഇന്നത്തെ സിനിമയുടെ മുഖ്യ വാര്‍ത്താവിതരണ മാര്‍ഗം ഇന്റര്‍നെറ്റ്‌ തന്നെയാണ് പണ്ടൊക്കെ സിനിമയുടെ കഥ സംഗ്രഹം അച്ചടിച്ച നോട്ടീസ് ആയിരുന്നു. ഇപ്പോളത്തെ പുതിയ ട്രെണ്ടാണ് "വളി" അത് പൊക്കി പിടിച്ചാണ് ഇപ്പോള്‍ മിക്ക സിനിമകളും എത്തിപെടുന്നത്. അങ്ങനെ എത്തുന്ന സിനിമകളെ പുതു തലമുറയുടെ സൃഷ്ടി എന്നൊരു ഓമന പേരും നല്‍കുന്നു. ഇതില്‍ സംഭവിക്കുന്നത് പഴയ കാലത്ത്  നാട്ടിന്‍ പുറങ്ങളില്‍ വളര്‍ന്നവര്‍ ഈ "വളി " എന്നതിനെ ഒരു സംഭവമായി കാണാറില്ല ചേനയും, ചേമ്പും, മരച്ചീനിയും കഴിച്ചു വളര്‍ന്നവന് ഇത് സര്‍വ സാധാരണമാണ് , വീടുകളില്‍ മുഴക്കത്തോടെ തന്നെ പ്രതിധ്വനിച്ചിരുന്നു, നല്ല ഉച്ചത്തില്‍ മുഴങ്ങുന്ന ഇതിനു പൊറി എന്ന് തന്നെ പച്ചക്ക് പറയും. പണ്ടൊക്കെ സര്‍ക്കാര്‍ സ്കൂളിന്റെ ബെഞ്ചില്‍ ഇരുന്നു ഞെളിപിരി കൊണ്ട്  "വളി" വിടുമ്പോള്‍ ആ ക്ലാസ് റൂം ആകെ മൂക്ക് പോത്തുമ്പോള്‍ ആദ്യം മൂക്ക് പൊത്തുന്നവനെ  പ്രതിയാക്കി കളിയാക്കും. സമുഹത്തില്‍ ഉന്നത നിലയില്‍ വളര്‍ന്നവര്‍ക്ക് ഇത് വല്യ കാര്യമാവം കാരണം ചൈനീസും കോണ്ടിനെന്റലും കഴിച്ച വളര്‍ന്നവന് വായൂ ശല്യം ഉണ്ടാകില്ലല്ലോ എ .സി ക്ലാസ് റൂമില്‍ പഠിക്കുന്നവന് വളി ഇല്ലെന്നല്ല പോയാലും ആരും ആരും അറിയാതെ നാറ്റം സഹിച്ചു ഇരിക്കയെ ഉള്ളൂ. ഈ രണ്ടാമത് പറഞ്ഞവന്മാരന് ഇത്തരം രംഗങ്ങള്‍ ഉള്ള സിനിമകളെ വല്യ ആനയാന്നും പറഞ്ഞു ഫേസ് ബുക്ക്‌ പോലുള്ള നെറ്റ്‌വര്‍ക്ക്കളില്‍ പ്രതികരിക്കുന്നത്, പണ്ട് കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്  "അങ്ങാടി പിള്ളേരും നാട്ടു പിള്ളേരും തമ്മില്‍ ചെരില്ലന്നു"
          ഇതില്‍ നാട്ടു പിള്ളേര്‍ എന്നുള്ളവര്‍ക്ക് നാട്ടിന്‍ പുറത്തിന്റെ എല്ലാ കളികളും കൊണ്ട് ഉന്നതന്മാരുടെ ആ സംസ്കാരവും ഉള്‍കൊണ്ട് ജീവിക്കാന്‍ പറ്റും പക്ഷെ ഉന്നതനെന്നും ഉന്നതന്‍ തന്നെ  അവനു താഴെക്കിടയില്‍ ഉള്ളവന്റെ സംസ്കാരം കുറച്ചില്‍ ആകും. ഹൈ സോസൈടി   മമ്മിമാര്‍ കൂട്ടിലിട്ടു വളത്തി വിടുന്ന മക്കള്‍ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ കാലത്ത്  പട്ടിയെ തുടലില്‍ നിന്ന് വിടുന്ന പോലുള്ള ഒരു സ്വാതന്ത്ര്യം വീണു കിട്ടുമ്പോള്‍ അവന്‍ ആ ലോക്കല്‍ സംസ്കാരം വല്ലാണ്ട് ആകര്‍ഷിക്കും അതാണ് ഇത്തരം ലോക്കല്‍ സംഭാഷണങ്ങള്‍ ഉള്ള സിനിമകളെ അവന്മാര്‍ പൊക്കി പിടിച്ചോണ്ട് നടക്കുന്നത്, പിന്നൊന്ന് എവിടുന്നെങ്കിലും പത്മരാജന്റെയോ ഭരതന്റെയോ രണ്ടു പുസ്തകങ്ങള്‍ വായിക്കും പിന്നെ അവന്‍ വല്യ പുള്ളിയായി സിനിമകളെ വിലയിരുത്തും തിരക്കഥ എഴുതുന്നവരെ വിമര്‍ശിക്കുന്നതാണ് ഒന്നാമത്തെ കാര്യം ഈ പറയുന്നവന് ഒരു സീന്‍ എഴുതണമെങ്കില്‍ തപസ്സിരിക്കണം. വായന ശീലം നല്ലതാണു പക്ഷെ നാലും മൂന്നും ഏഴു പുസ്തകങ്ങള്‍ വായിച്ച കൊണ്ട് ലോകം കീഴടക്കിയ ഗര്‍വിന്റെ ആവശ്യമില്ല, അനന്തമായ ഒരു സാഗരത്തില്‍ നിന്നും ഒരു തുള്ളി മാത്രമേ രുചിചിട്ടിള്ളൂ എന്ന് ഈ കീടങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയണില്ല.
         ഇത് എഴുത്തുകാരനും ഏതെങ്കിലും ഒന്നില്‍ നിന്നുള്ള ഒരു പ്രചോദനം കൊണ്ടാണ് ഒരു പുതിയ സൃഷ്ടി ജനിപ്പിക്കുന്നത്. പണ്ട് കാലങ്ങളില്‍ അതായത് ഈ ഇന്റര്‍ നെറ്റ് ഇത്ര സര്‍വ സദാരണം ആകുന്നതിനു മുന്‍പ് ഇറങ്ങിയ സിനിമകളെ വന്‍ കൈയ്യടിയോടെ സ്വീകരിച്ച മലയാളികള്‍ ഇന്ന് എള്ളുകീറി പരിശോദിക്കുന്നു ഏതെങ്കിലും ഒരു ഇംഗ്ലീഷ് , ഫ്രഞ്ച് സിനിമയുമായി വിദൂര സാമ്യം ഉണ്ടെങ്കില്‍ പോലും അത് അടിച്ചു മാറ്റിത് എന്ന് മുദ്രകുത്തും. ഇന്റര്‍ നെറ്റ് വഴി നമുക്കിപ്പോള്‍ ഇത് ഭാഷ സിനിമയും കണ്ടെത്താനാകും എന്നതാണിതിന്റെ കാരണം പണ്ട് ഇംഗ്ലീഷ് , ഫ്രഞ്ച്, വീഡിയോ കാസ്സെറ്റ്‌ കിട്ടുന്നത് വിരളം ആയിരുന്നു അങ്ങനെ പൂര്‍ണമായും അടിച്ച മാറ്റിയ സിനിമ വന്നാലും നമ്മുക്കത് മനസിലാകില്ലരുന്നു. ഇന്നൊരു സീന്‍ അങ്ങനെ വന്നാല്‍ അത് കണ്ടെത്താന്‍  വിരല്‍തുമ്പില്‍ വലിയൊരു ലോകവുമായി ഇന്റര്‍ നെറ്റ് , പിന്നെ കൂണ് പോലെ മുളക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക്‌കളും. മലയാളിക്ക് ഇനിയൊരു ജീവിത ഗന്ധിയായ സിനിമ കാണണം എങ്കില്‍ പത്മരാജനും, ഭരതനും, ലോഹിതദാസും എല്ലാം പുരര്‍ജനിക്കെണ്ടിയിരിക്കുന്നു. രഞ്ജിത്തും ബ്ലെസ്സിയും പോലുള്ളവരുടെ സര്‍ഗസൃഷ്ടികളെ ഉള്‍കൊള്ളാന്‍ വിമുഖത കാട്ടുന്ന ഒരു സമൂഹം തന്നെ ഉണ്ട് ഇന്ന്, ഇവനെയൊക്കെ പ്രസവിക്കുന്നതിനു പകരം വായില്‍ കൂടി ചര്‍ദിക്കുക ആയിരുന്നിരിക്കണം എന്ന് തോന്നി പോകുന്നു.

  

Wednesday 4 April 2012

ഒരു മഴക്കാലത്തിന്റെ ഓര്‍മയ്ക്ക്.......

         

            വേനലില്‍ വിണ്ടു  കീറിയ   ഭൂമിയുടെ മാറിലേക്ക്‌ കുളിരിന്റെ സ്പര്‍ശവുമായി  മഴ പെയ്തിറങ്ങി. പുളകങ്ങള്‍  കൊണ്ട്  ഭൂമി കോരിത്തരിച്ചു. ഭൂമിയുടെ  നാഭിയിലേക്കു ഒലിച്ചിറങ്ങിയ  ജല  തുള്ളികളാല്‍  ഒരു ആവേശത്തോടെ  അവളെ പുല്‍കി.
              ആ മഴതുള്ളികള്‍ക്കിടയില്‍ സാരിത്തലപ്പു വെള്ളത്തില്‍ സ്പര്‍ശിക്കാതെ ഒരു കൈല്‍ കുടയുമായി അവള്‍ നടന്നു വന്നു, അന്നായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത് . അവളുടെ മുടി തുമ്പിലൂടെ ജല കണങ്ങള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. അവള്‍ എന്റെ മനസിലും കുളിരിന്റെ ഒരു നനുത്ത സ്പര്‍ശമായി... ഒരു സംഗീതം പോലെ പെയ്തിറങ്ങി, ആരോ മീട്ടിയ ഒരു മൃദു സംഗീതം ഒരു സ്നേഹ രാഗം.

 അന്ന് ,
        ആ മഴക്കൊപ്പം ഞാന്‍ സ്നേഹത്തിന്റെ സംഗീതം ആസ്വദിച്ചു . ഞാന്‍ സ്നേഹിച്ചു ആദ്യമായി ആ മഴയെയും അവളെയും. അവള്‍ എന്നെ നോക്കിയോ അതോ എനിക്ക് തോന്നിയതോ? അവള്‍ എന്റെ അരുകിലൂടെ മെല്ലെ നടന്നു പോയി. എന്തായാലും ആ മുഖം ഞാന്‍ നെഞ്ചോടു ചേര്‍ത്തു. അപ്പോളും നനുത്ത സംഗീതത്തില്‍ മഴ പെയ്തുകൊണ്ടിരുന്നു.

പിന്നീടു എപ്പോളോ ഞങ്ങള്‍ അടുത്തു.
            ഒരു കുടക്കീഴില്‍ അവളെ സ്നേഹിച്ച് ഞാനും, എന്നെ സ്നേഹിച്ച് അവളും ഒരു സ്നേഹ യാത്രക്ക് ഒരുങ്ങുകയായിരുന്നു. ഞങ്ങള്‍ക്ക് കൂട്ടായി ആ നനുത്ത കുളിര്‍ സ്പര്‍ശം തൂവി മഴയും... ആ മഴയുടെ കുളിരും സംഗീതവും ഞങ്ങള്‍ ഒരുമിച്ച് ആസ്വദിച്ചു.
അന്നെന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തു അവള്‍ പറഞ്ഞു - " ഈ മഴ പെയ്തു തോരതിരുന്നെങ്കില്‍" ഞാനും ആഗ്രഹിച്ചു ഈ മഴ ഒരിക്കലും തോരാതിരുന്നെങ്കില്‍.
           മഴയും വെയിലും മാറി വന്നു. മഴയുടെ കുളിരും പകലിന്റെ ചൂടും ഞങ്ങള്‍ ഒരുമിച്ച് പങ്കിട്ടു.
ഭൂമിയോട്  വിടപറഞ്ഞു സൂര്യന്‍ മായാനോരുങ്ങുന്ന ഒരു സായന്തനത്തില്‍ എന്റെ മൊബൈല്‍ ചിലച്ചു. ആ സ്ക്രീനില്‍ അവളുടെ മുഖം തെളിഞ്ഞു. എന്റെ കാതുകളില്‍ അവളുടെ ശബ്ദം ഒരു തേങ്ങലായി ഒഴുകി എത്തി. " എന്നെ മറക്കണം " തേങ്ങലുകള്‍ക്കിടയില്‍ ആ ശബ്ദം ഞാന്‍ കേട്ടു. " ഈ യാത്ര ഇവിടെ അവസാനിക്കട്ടെ" അവള്‍ പറഞ്ഞു എന്തെന്നോ എന്തിനെന്നോ അവള്‍ പറഞ്ഞില്ല , ഞാന്‍ ചോദിച്ചുമില്ല മൌനം എന്റെ വാക്കുകളെ കടമെടുത്തിരുന്നു. അപ്പോളും മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷെ ആ മഴയ്ക്ക് കുളിരുണ്ടായിരുന്നില്ല, അതിന്റെ സംഗീതം മൃദുവായിരുന്നില്ല വന്യമായ ഒരു ആവേശത്തോടെ ആ ജലത്തുള്ളികള്‍ ഭൂമിയുടെ മാറിലേക്ക്‌ പെയ്തിറങ്ങി, ആ നെഞ്ച് പിടഞ്ഞോ ? അവിടെ ഉയര്‍ന്നത് സ്നേഹത്തിന്റെ ലാളനം കൊണ്ടുള്ള കുറുകല്‍ ആയിരുന്നില്ല. നെഞ്ച് പോട്ടികരയുന്ന അലയൊലികള്‍ ആയിരുന്നു. അവളുടെ തേങ്ങല്‍ അപ്പോളും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു, അന്ന് ഞാന്‍ മഴയെ വെറുത്തു ആദ്യമായി.

ഇന്ന്

            ഈ ജനലരുകില്‍ വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന എനിക്ക് മുന്‍പില്‍ വീണ്ടും ഒരു മഴ പെയ്തിറങ്ങി, ഇന്ന് ഞാന്‍ മനസിലാക്കുന്നു അന്ന് ആ തേങ്ങലുകള്‍ക്കിടയില്‍ അവള്‍ ചിരിക്കുക ആയിരുന്നു എന്ന് , അവളെ ഞാന്‍ വെറുത്തില്ല,  ഇപ്പോളും ഞാന്‍ സ്നേഹിക്കുന്നു ഈ മഴയെയും കാരണം സ്നേഹിക്കപെടുവാന്‍ വേണ്ടി മാത്രമല്ല ഞാന്‍ സ്നേഹിച്ചത് . നിര്‍വികാരതയോടെ ഞാന്‍ നോക്കി നിന്നു ആ മഴത്തുള്ളികളെ, ജാലക ചില്ലില്‍ ഈറന്‍ പടര്‍ത്തിയ നനുത്ത മറയില്‍ അറിയാതെ കൈവിരല്‍തുമ്പാല്‍ അവളുടെ നാമം എഴുതിയത് എന്റെ കണ്ണ് നീര്‍ തുള്ളിക്കൊപ്പം ഒളിച്ചിറങ്ങുന്നത് ....

                                                                                                                          കെ. എസ് . ഹരി 

Thursday 22 March 2012

യാത്ര


കാല ചക്രമുരുളുമ്പോള്‍ നാം ഓരോരുത്തരും അകലുകയാണ് .
കൊഴിയുന്ന ജീവിത ദിനങ്ങളില്‍ നിന്നും പ്രപഞ്ച സത്യമെന്തെന്നറിയാതെ.
പരസ്പരം സ്നേഹിച്ചലയുപോളും ആത്മാര്‍ഥ സ്നേഹത്തിനോടുവില്‍.
പതിയിരിക്കുന്നൊരു വേര്‍പാടിന്‍ നൊമ്പരം അറിയാണ്ട് .
യാത്ര പറഞ്ഞും പറയാതെയും അകലുമ്പോള്‍
ഹൃദയം വേദനയാല്‍ പിടയുമ്പോള്‍
മനസ്സിന്‍ നേരിപ്പോടിനുള്ളില്‍ കാത്തുവക്കാന്‍
ഒരുപിടി ഓര്‍മ്മകള്‍ മാത്രം.
വീണ്ടും കണ്ടുമുട്ടിയാല്‍ കേവലം
ഒരു പുഞ്ചിരിയില്‍ മാത്രം അവശേക്ഷിക്കയാവും
ആ ഒരു ബന്ധം, നെഞ്ചില്‍ ആയിരം കണ്ണീര്‍കണങ്ങള്‍ക്കൊപ്പം .
ജീവിത കദനഭാരവുമായി ജീവിത തോണി തുഴയുമ്പോള്‍
മനസ്സില്‍ നിറയുന്നോരാ ഓര്‍മ്മകള്‍ കനലായ് എരിയും.
നാം ഒരോരുത്തരേയും ഗാഡമായി  സ്നേഹിക്കുമ്പോള്‍
ഒന്നോര്‍ക്കുക! ആ വേര്‍പാടിന്റെ വേദന ഹൃദയഭേദകമാവും. 

                                                                                                                         പള്ളിക്കത്തോടന്‍ 

Monday 19 March 2012

രക്തദാഹികള്‍




അന്ധകാരം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു!
           മാനത്ത് ചന്ദ്രക്കല തന്നെകൊണ്ടാവും വിധം പ്രഭ തൂവി നില്‍ക്കുന്നു. ആ കുന്നിനു മുകളിലെ പഴയ കൊട്ടാരത്തില്‍ നേരിയ പ്രകാശം കാണാം.
          സമയം കൃത്യം പന്ത്രണ്ട് .
         എവിടെയൊക്കെയോ നായ്ക്കള്‍ അതി ശക്തമായി ഓരിയിടുന്നു. എങ്ങോ പൂത്തുനില്‍ക്കുന്ന നിശാഗന്ധിയുടെ ഗന്ധം അവിടമാകെ പടരുന്നുണ്ട്. അവിടിവിടെയായി പുകപടലങ്ങള്‍ ഉയരുന്നുണ്ട്. ശക്തമായ മഞ്ഞില്‍ ഇലകണങ്ങളില്‍ മഞ്ഞു തുള്ളികള്‍ നേരത്ത ശബ്ദത്തോടെ വന്നു പതിക്കുന്നു. താഴ്വാരത്തായി നില്‍ക്കുന്ന പാലമരത്തിന്റെ കൊമ്പുകള്‍ എന്തോ കണ്ടു ഭയന്നിട്ടെന്നവണ്ണം വിറച്ചുകൊണ്ടിരുന്നു.

പെട്ടെന്ന് !
          കാറ്റിനു ശക്തിയേറി അന്ധകാരത്തിന്റെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് കാറ്റിന്റെ ചൂളം വിളി പാറയിടുക്കുകളില്‍  തട്ടി പ്രതിധ്വനിച്ചു. എവിടെ നിന്നോ ഒരു അട്ടഹാസം കാറ്റിന്റെ ചൂളം വിളികള്‍ക്കൊപ്പം മുഴങ്ങി തുടങ്ങി. അന്തരീക്ഷത്തിലെ പുകപടലങ്ങള്‍ മെല്ലെ ആര്‍ക്കോ വേണ്ടി വഴിയൊരുക്കും വിധം അടങ്ങി തുടങ്ങി. പുകപടലങ്ങള്‍ക്കുള്ളില്‍ നിന്നും ഒരു ഭീകര രൂപിണി പുറത്തു വന്നു. ആരെയും പേടിപെടുത്തുന്ന രൂപ ഭാവങ്ങളുമായി.
           ജട കെട്ടിയ മുടിയിഴകള്‍ മെല്ലെ കാറ്റില്‍ ചലിക്കുന്നു . കണ്ണുകളില്‍ അഗ്നി ജ്വാലകള്‍ പോലുള്ള തിളക്കം, ചുവന്നു തുടുത്ത നാവും, രക്തക്കറ പുരണ്ട തേറ്റപല്ലുകളും, നീണ്ട നഖങ്ങളുമായി അവള്‍ " വടയക്ഷി " അട്ടഹസിച്ചുകൊണ്ടിരുന്നു .

              രാവിന്റെ വിജനതയില്‍ രക്തം കുടിക്കുവാന്‍ അവള്‍ വേട്ടക്ക് ഇറങ്ങുകയാണ് . ചോരക്കായി അവള്‍ കിതക്കുന്നുണ്ടായിരുന്നു. ദാഹശമനത്തിനായി ഇഷ്ട പാനീയം തേടി അവള്‍ സ്ഥിര വിഹാര കേന്ദ്രമായ ആ കൊട്ടാരത്തിലേക്ക് നടന്നു. അവളുടെ നീണ്ട മേലങ്കിയും കാര്‍കൂന്തലും നിലത്തുകൂടി ഇഴയുന്നുണ്ടായിരുന്നു . അപ്പോളും തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു.
ആ ഭീകര രൂപിയെ കണ്ടിട്ട് എന്നവണ്ണം കൊട്ടാരമുറ്റത്തെ മരങ്ങളില്‍ നിന്നും കടവാവലുകള്‍ വലിയ ശബ്ദത്തോടെ ചിറകടിച്ചുയര്‍ന്നു. ചന്ദ്രന്‍ മേഘജാലങ്ങള്‍ക്കിടയില്‍ തലയോളിച്ചു.

കൊട്ടാരത്തിനുള്ളില്‍ ആരുടെയോ സംസാരം കേട്ട് അവള്‍ നിന്നു.
         അകത്ത് നാല് മനുഷ്യര്‍

               അവള്‍ തന്റെ നീണ്ട നാവു നീട്ടി ചുണ്ട് തുടച്ചു. ഇന്ന് മതിയാവോളം രക്തം കുടിക്കാം, നാല് പേരുടെ രക്തം കൊണ്ടിന്നു കുശാല്‍ എന്നോര്‍ത്ത് അവള്‍ ജനാലക്കു അരുകിലേക്ക്‌ നീങ്ങി നിന്നു.

          " ഈ നാടന്‍ ബോംബ്‌ ഒരെണ്ണം മതി ഒരുപറ്റം മനുഷ്യ പട്ടികളെ കൊല്ലാന്‍ " - ഒരുവന്‍ ബോംബ്‌ കൈലെടുത്ത് കൊണ്ട് പറഞ്ഞു. മറ്റൊരുവന്‍ വടിവാള്‍ ഉയര്‍ത്തി പിടിച്ചു മൂര്‍ച്ച പരിശോദിച്ചുകൊണ്ട്  പറഞ്ഞു " ഹും ഒറ്റവെട്ടിന് തല വേറിടും കൊള്ളാം നല്ല മൂര്‍ച്ച "
പിന്നെയും അവര്‍ ഓരോരുത്തരായി ആയുധങ്ങളെടുത്ത് പരിശോധിച്ചുകൊണ്ടിരുന്നു.

             " ശരി ഇന്ന് നേരം പുലരും മുന്‍പേ ആ ചേരി പ്രദേശം വെന്തു വെണ്ണീര്‍ ആവണം. ഈ നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മില്‍ ശണ്ട കൂടണം, പകയും വൈരാഗ്യവും വളരണം മനുഷ്യന്‍ മതത്തിന്റെ പേരില്‍ പരസ്പരം വെട്ടി മരിക്കണം, അനേകരുടെ രക്തം ഇന്ന് കടപ്പുറത്ത് പതഞ്ഞു ഒഴുകണം. ആഴി പോലും ആ രക്തക്കറയില്‍ ചുവന്നു തുടുക്കണം. മനുഷ്യ രക്തത്തില്‍ കാല്‍ കഴുകി ശവങ്ങളുടെ ശിരസ്സില്‍ ചവുട്ടി നമുക്ക് കടപുറത്തു കൂടി നടന്നകലണം ഇന്ന് തന്നെ " - അവര്‍ ആയുധങ്ങള്‍ വാരി കെട്ടി എഴുന്നേറ്റു.

             തീവ്ര വാദികളുടെ സംഭാക്ഷണം കേട്ട് ജനാലക്കല്‍ നിന്നിരുന്ന യക്ഷിയുടെ കാല്‍ മുട്ടുകള്‍ കൂട്ടിയിടിച്ചു... തൊണ്ട വരണ്ടു വറ്റി.., അവള്‍ തിരിഞ്ഞോടി. നിമിഷങ്ങള്‍ക്കുള്ളില്‍ ഏഴിലം പാലയില്‍ തന്നെ പ്രവേശിച്ചു. അവള്‍ ഓടുന്നതിനിടയില്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.
" ഇനി മേലില്‍ ഞാന്‍ മനുഷ്യ രക്തം കുടിക്കില്ല ... അവര്‍ പരസ്പരം വെട്ടിയും കുത്തിയും രക്തം കുടിക്കുന്നു. ഞങ്ങള്‍ യക്ഷികള്‍ പോലും സ്വന്തം വര്‍ഗക്കാരെ ഉപദ്രവിക്കില്ല. തന്നെ യക്ഷി എന്ന് വിശേഷിപ്പിക്കുന്ന നീച മനുഷ്യരെ നിങ്ങളെ ഞാന്‍ എന്ത് വിളിക്കണം രക്തദാഹികള്‍ എന്നോ ?"
അപ്പോളും  ഭയം നിമിത്തം പാലമരത്തിന്റെ കൊമ്പുകള്‍ വിറച്ചിരുന്നു. നായ്ക്കളുടെ ഓരിയിടല്‍ പാറയിടുക്കില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

                                                                                                                 
                                                                                                                             പള്ളിക്കത്തോടന്‍ 

Tuesday 13 March 2012

സങ്കല്‍പ്പങ്ങളുടെ മരമടി .





ജീവിതത്തിന്റെ നടുമുറി തേടി യാത്ര പോകുന്നവരാണ് നമ്മള്‍ ഓരോരുത്തരും, സങ്കല്‍പ്പങ്ങളും മോഹങ്ങളും സൌഭാഗ്യങ്ങളും തേടി ജീവിതത്തിന്റെ കയ്പ്പും മധുരവും അറിഞ്ഞും അറിയാതെയും യാത്ര പോകുന്നവരാണ് ഓരോ മനുഷ്യ ജന്മവും. അതില്‍ സുഹൃത്തുക്കളും കൂടെപ്പിറപ്പും, കാമുകി കാമുകന്മാരും ഉണ്ടാകും, നമ്മള്‍ സന്തോക്ഷിക്കുമ്പോള്‍ ഈവരും ഉണ്ടാകും കൂടെ. വീണു പോകുമ്പോള്‍ ആരും ഉണ്ടായെന്നു വരില്ല അതെത്ര വല്യ ബന്ധങ്ങള്‍ ആണെങ്കിലും ഇത് ബന്ധങ്ങള്‍ക്കും പരിധിയുണ്ട് മറ്റുള്ളവരും ഓരോ ജീവിതങ്ങളിലാണ്‌ ജീവിക്കുന്നത് അവരുടെ ആവശ്യങ്ങള്‍ക്ക് അപ്പുറം നമ്മളെ സഹായിക്കുന്നതിനു പരിധികള്‍ ഉണ്ട് .
            മോഹ ഭംഗങ്ങളില്‍ നമ്മള്‍ ഒരു പക്ഷെ ഉള്ളു നീരുമ്പോളും ശൂന്യമായ കീശയോടെ നില്‍ക്കുംബോളും ആത്മ മിത്രങ്ങളോട് പോലും അവസ്ഥാന്തരങ്ങള്‍ പങ്കുവക്കാന്‍ മടിക്കും നമ്മളിലെ സങ്കുചിതമായ ദുരഭിമാനം അതിനു സമ്മതിക്കാതെ വിലക്കും, പല ബന്ധങ്ങളിലും സ്വയം തിരിച്ചരിവുണ്ടാവും, കണക്കു പറയാനാവാത്ത ബന്ധങ്ങള്‍. കൂട്ടത്തില്‍ ഒരെണ്ണം കൂട്ടം തെറ്റുമ്പോള്‍ അവനില്‍ എന്തോ വിഹ്വലതകള്‍ നിറയുന്നുന്ടെന്നു  തിരിച്ചറിയുന്ന നല്ല ബന്ധങ്ങള്‍, കനവുകളില്‍ പറന്നുയരാന്‍ കണക്കുകള്‍ കൂട്ടി കിഴിക്കുമ്പോള്‍, ഭൂമിയില്‍ തൊട്ടു നടന്നിരുന്ന പുല്‍ക്കൊടികളെയും കാറ്റിനെയും വിസ്മരിച്ചൊരു സ്വപ്നലോകം അല്ലെങ്കിലും മറ്റൊരു തലത്തിന്റെ ആവേശം ഉണ്ടായിരുന്നിരിക്കണം. ഒരു പറിച്ചു നടീല്‍ അത് ഉള്‍ക്കൊള്ളാന്‍ മനസ് വിസ്സംമതം കാണിച്ചു , ബന്ധങ്ങള്‍ക്കൊപ്പം ആഘോഷങ്ങള്‍ തൊടുത്തു വിട്ടപ്പോള്‍ കൂടുതല്‍ ശൂന്യനാവുക ആയിരുന്നിരിക്കണം.
          വിരസമായിരുന്ന ഒഴിവു കാലങ്ങളില്‍ ബാധ്യതകളില്‍ കുരുങ്ങി തുടങ്ങിയപ്പോളും ഒറ്റക്കായിരുന്നു. ജീവന്റെ നുകം ഒറ്റയ്ക്ക് പേറുന്ന ഒറ്റക്കാളയുടെ ഞെളിപിരിയുടെ കാലം, പരിഹാസങ്ങളുടെ ചാട്ടവാരടികളിലും വിഡ്ഢിയെ പോലെ പുഞ്ചിരിച്ചു , ഒടുവില്‍ കടങ്ങളുടെ ചെളിപ്പടാത്തു കുഴഞ്ഞു വീഴാന്‍ തുടങ്ങിയപ്പോള്‍ ഭരിച്ചിരുന്ന രാജ്യത്ത് പ്രജയുടെ വേഷമണിഞ്ഞു കയറിചെല്ലുന്ന അവസ്ഥ. ബന്ധങ്ങളില്‍ പോലും പരിഹാസത്തിന്റെ ചാട്ടകള്‍ സീല്‍കാരത്തോടെ പുളഞ്ഞു താഴുമ്പോള്‍ .. മൌനം നിശബ്ദം... ഇനിയും പ്രയാണത്തിന്റെ പോന്നോളികളല്ല, ഒരിക്കല്‍ തുടങ്ങിയിടത് നിന്നും വീണ്ടും തുടങ്ങുവാനുള്ള ധാര്‍ഷ്ട്യം മനസ്സില്‍ നിറയുമ്പോള്‍, ദൂരെ ദൂരെ ഒരു ലക്ഷ്യമുണ്ട് ... ഉഴുതിടാന്‍ പാടാം ഇനിയും ബാക്കി ഒരുപാട് ബാക്കി.. വിതച്ചു കൊയ്തെടുക്കാന്‍.....
              കലപ്പ അഴിചെറിഞ്ഞു വീണ്ടും ആ മരമടി കാളയായി കുതിച്ചടുക്കാന്‍ വിജയത്തിലേക്ക്.. മരമടി കണ്ടത്തില്‍ പാഞ്ഞു പോകുന്ന കാള ഒരിക്കല്‍ വീണുപോയാല്‍ പിന്നെ അതിന്റെ ജീവിതം ദുഷ്കരമാവും വരിയുടച്ച്  വണ്ടികാളയായി അത് ജീവിക്കില്ല, അവന്‍ ചടുലമായി പാഞ്ഞ ചെളിക്കണ്ടം ഇല്ലണ്ടാവനു കഴിയില്ല, ആ വേഗം അവന്റെ ജീവന്റെ ഭാഗമാണ് . തലയെടുപ്പോടെ അവന്‍ പാഞ്ഞു കയരുംപോലുള്ള കൈയടികള്‍ അവന്റെ സിരകളില്‍ ഭ്രാന്തിന്റെ ചൂരില്ലാണ്ട്     അവനു കഴിയില്ല,